Monday, 1 April 2019

"LUCIFER.... A VISUAL TREAT"


         "ഞാൻ കണ്ട ലൂസിഫർ" 
                   
                  ഏറെക്കാലത്തിന് ശേഷം തീയേറ്ററിലേക്ക് എന്നെ കൊണ്ടു പോയ ചിത്രമാണ് "ലൂസിഫർ".
                         വലിയ അടിത്തറയുള്ള തിരക്കഥയൊന്നും അവകാശപ്പെടാനില്ലെങ്കിൽ കൂടി, സിനിമ കാണുന്ന പ്രേക്ഷകരെ ഒട്ടും അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇതിൽ ഇല്ല എന്നുള്ളത് മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ വിജയമായി കണക്കാക്കാം.കാണേണ്ടവ മാത്രം നൽകിയ ഈ സിനിമയുടെ ജയവും ഇതുതന്നെ.. സമകാലീന സംഭവങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളും, മാദ്ധ്യമ സാന്നിദ്ധ്യവും, മയക്കുമരുന്ന് എന്ന വിപത്തിന്റെ ആധിക്യവും ഇതിൽ പ്രതിപാദ്യവിഷയമായി.. പഞ്ച് ഡയലോഗുകൾ കുറവെങ്കിലും ഉള്ളത് അതിഗംഭീരമായി തന്നെ മുരളി എഴുതിചേർത്തു.. ചുരുങ്ങിയ സമയം കൊണ്ട് വിമർശനവും, അംഗീകാരവും ലഭിച്ചു എങ്കിൽ ആ എഴുത്തിൽ എന്തെങ്കിലും കാണാതിരിക്കില്ല.. തീർച്ച..ഒരു സെക്കന്‍ഡ് പോലും സ്ക്രീനിൽ നിന്ന് നമ്മുടെ കണ്ണുകൾ വ്യതിചലിക്കാനിടയുണ്ടാകില്ല. മുരളി ഗോപി താങ്കൾക്ക് അഭിമാനിക്കാം..
                  സംവിധാനമികവിൽ പ്രിഥ്വിരാജ് എന്ന നടന്റെ ഏറ്റവും മനോഹരചിത്രം എന്ന് ഇതിനെ നിസ്സംശയം പറയാം.. നാം കണ്ട പ്രിഥ്വിയുടെ സ്വഭാവം ഇതിൽ പ്രകടമാണ്. കൃത്യതയോടെ പറയേണ്ടതും, ചെയ്യേണ്ടതുമായ കാര്യങ്ങൾ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.. ഒരു നീട്ടലോ, കുറയ്ക്കലോ കൂടാതെ തന്നെ.. അത് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുക തന്നെ ചെയ്യും.. ഒരേ സമയം സംവിധാനവും അഭിനയവും വളരെ ഭംഗിയായി തന്നെ പ്രിഥ്വി പൂർത്തിയാക്കി.. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗം കൃത്യമായി അളന്ന് തിട്ടപ്പെടുത്തി കൊടുത്തിരിക്കുന്നു.. അത് ലാലേട്ടൻ മുതൽ ചെറിയ അഭിനയം കാഴ്ച വെച്ചവർ വരെ വളരെ ഭംഗിയായി തന്നെ തന്റെ ഭാഗം ഗംഭീരമായി നിർവ്വഹിച്ചു.. ഇതാണ്  സംവിധായകൻ പ്രിഥ്വി എന്ന് തെളിയിച്ചു...
                 

     "വര- വാസുദേവൻ നമ്പീശൻ" 

ലാലേട്ടന്റെ സൗന്ദര്യം നിറഞ്ഞ മുഖം സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ആരവം, അത് ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ശക്തി...ഞാൻ പറയും ഏറ്റവും മനോഹരമായ സൗന്ദര്യം കാണണമെങ്കിൽ നിങ്ങൾ ലൂസിഫർ കാണൂ എന്ന്.. മറ്റ് സിനിമകളിൽ സൗന്ദര്യം ഇല്ല എന്നല്ല, മറിച്ച് ഇതിലാണ് ആ ഗാംഭീര്യം നിറഞ്ഞ മുഖദർശനം ഉള്ളത്.. ഡയലോഗുകൾ കുറവാണെങ്കിലും ഉള്ളവ ചങ്കിൽ തുളയുന്നവ തന്നെ.. ഓരോ സമയവും സ്ക്രീനിൽ മുഖം തെളിയുമ്പോൾ ലാലിസം ബാധിച്ചവർ എന്നല്ല ആരായാലും ഒന്ന് കൈയ്യടിക്കും... തീർച്ച.. ലാലേട്ടാ.... നിങ്ങള് മുത്താണ്.. പലരും എഴുതി ഞങ്ങൾക്ക് പഴയ ഏട്ടനെ കിട്ടി എന്ന്.. എന്നാൽ ഞാൻ പറയും ഏറ്റവും ഭംഗിയുള്ള ലാലേട്ടനെ പുതിയ രൂപത്തിൽ കിട്ടി എന്ന്... തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ കൈയടി നേടുന്ന ലാലേട്ടൻ മരണമാസ്സ് ആണ്..
              മഞ്ജുവാര്യർ വീണ്ടും പക്വതയായ കഥാപാത്രത്തെ അവതരിപ്പിച്ചു.. മികച്ച ഒരു വേഷമാണ് മഞ്ജുവിന്റെ പ്രിയദർശിനി എന്ന കഥാപാത്രം.. വിവേക് ഒബ്റോയ് വളരെ മനോഹരമായി ചെയ്ത വേഷം ഈ സിനിമയിലെ തന്നെ. ബോബി എന്ന കഥാപാത്രം വളരെ ഭംഗിയായി നിര്‍വഹിച്ചു.. മറുഭാഷാ നായകന്റെ ചുണ്ടനക്കം ഇതിൽ കാണാനാവില്ല, കാരണം വളരെ ഭംഗിയായി മലയാളം പറയുന്ന ഒരാളെ മാത്രമേ നമുക്ക് കാണാനാകൂ.. അതാണ് പ്രിഥ്വിയുടേയും, വിവേകിന്റേയും വിജയം.. വിവേകിന് ശബ്ദം മാത്രം നൽകി കൈയടി നേടിയ നമ്മുടെ വിനീതിനേയും അഭിനന്ദിക്കാതെ തരമില്ല.. കാരണം അത്രയ്ക്ക് ഇഷ്ടമായി താങ്കളുടെ ശബ്ദം.. ടൊവീനോയുടെ ജതിൻ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു.. തനിക്ക് ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കും എന്ന് ടൊവി തെളിയിച്ചുകഴിഞ്ഞു.. ഇന്ദജിത്തിന്റെ ഗോവർദ്ധൻ എന്ന കഥാപാത്രം ഗംഭീരമാക്കി.. സായികുമാറിന്റെ മഹേഷ് വർമ്മ എന്ന കഥാപാത്രം വീണ്ടും ഗംഭീരമായി തന്നെ അവതരിപ്പിച്ചു... ലാലേട്ടൻ മുതൽ ഫാസിൽ വരെയുള്ള നീണ്ട താരനിരയിൽ ഒരു സെക്കന്റ് നേരം വരെ അഭിനയിച്ചവർ അവരുടെ ഭാഗം ഗംഭീരമാക്കി.. ആരാധകർക്ക് അവരുടെ ഇഷ്ടതാരത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ഈ സിനിമ ശരിക്കും ഒരു കൂട്ടായ്മയുടെ വിജയം തന്നെ...
                    ക്യാമറ താങ്ങി നടക്കുന്നതുകൊണ്ടോ എന്തോ ഞാൻ ആദ്യം ശ്രദ്ധിച്ചത് അതിന്റെ സാങ്കേതികത്തികവുകൾ തന്നെ.. ഓരോ ഫ്രെയിമും കൃത്യമായി കണിശമായി ഭംഗിയായി കാണിക്കുന്നു.. ചില ഫ്രെയിമുകൾ കാണുമ്പോൾ ഒരു 3D ചിത്രത്തിന്റെ മികവ്.. സുജിത് താങ്കൾ നിങ്ങളുടെ ഭാഗം അതിമനോഹരമാക്കി ഞങ്ങളിലേക്ക് എത്തിച്ചു.. ഓരോ ലൊക്കേഷനും,അഭിനയരംഗവും അതിന്റെ ഭംഗി ചോരാതെ ഞങ്ങൾക്ക് നൽകിയ താങ്കൾക്ക് നന്ദി.. ഈ ദൃശ്യമികവാണ് കൂടുതൽ ഈ ചിത്രത്തിനെ മനോഹരമാക്കിയത്. ഇതിൽ പ്രിഥ്വിയും താങ്കളും മികച്ചതായി..
              സംഘട്ടനരംഗങ്ങൾ മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ചടുലത കൈവരിച്ചു എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി.. കണ്ണ് ചിമ്മുന്ന വേഗത്തിൽ രംഗങ്ങൾ അറങ്ങേറുന്നു.. ശിവ എന്ന മാസ്റ്ററുടെ മാസ്റ്റർപീസ് രംഗമായി ഇതിനെ കാണുന്നതിൽ തെറ്റില്ല.. വേറിട്ട ശബ്ദവിസ്മയത്തോടെ ചടുല രംഗങ്ങൾ അരങ്ങേറുമ്പോൾ കാണികളിൽ അത് ആരവമായി മാറി എന്ന് പറയുന്നതിൽ തെല്ലും സംശയിക്കേണ്ട കാര്യമില്ല..
                   കൂട്ടായ്മയുടെ വിജയം കൈവരിച്ച ലൂസിഫർ സ്ക്രീനിൽ നിന്ന് മായുമ്പോൾ ആരാണ് സ്റ്റീഫൻ നെടുമ്പിള്ളി? ഈ ചോദ്യം ബാക്കിയാവുന്നു.. അല്ലെങ്കിൽ ഇനി ആരെല്ലാമാകണം സ്റ്റീഫൻ നെടുമ്പിള്ളി എന്നുകൂടി പ്രേക്ഷകരിലേക്ക് ചോദ്യമുന ഉയർത്തിയിട്ടാണ് ലൂസിഫർ മറയുന്നത്...
              നന്ദി......
              ഉമേഷ് കേശവൻ നമ്പൂതിരി
       

           

9 comments:

Travelogue With Clickz

"എന്റെ ക്യാമറ അനുഭവങ്ങള്‍"

കേവലം ഒരു പൂജാരിയായ എനിക്ക് അപ്രാപ്യമായ മേഖലയായിരുന്നു ഫോട്ടോഗ്രാഫി..ഇതിലേക്ക് എത്തിയ/എത്തിച്ച കുറിപ്പുകള്‍... എന്റെ അളിയന്റെ കൊഡാക് ഫിലിം ക...